Wednesday 22 December 2010

സലഫി നാട്ടിൽ മൌലാന മൌദൂദി സ്മരിക്കപെടുന്നു


ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവജാഗരണത്തിന്റെ നായകൻ മൌലാന സയ്യിദ് അബുൽ അഅലാമൌദൂദിയെ സലഫികളുടെ നാടായ സൌദി അറേബിയയിൽ ആദരിക്കുകയും സ്മരിക്കപെടുകയും ചെയ്യുന്നു . മൌലാന മൌദൂദിക്ക് നേരെ കേരള സലഫികൾ അതിരൂക്ഷമായി വിമർശനം അഴിച്ചുവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൌദി അറേബ്യ മൌലാന മൌദൂദിയെ അംഗീകരിക്കുകയും സ്മരിക്കുകയും ചെയ്യുന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.
സൌദി അറേബ്യയിലെ റേഡുകൾക്കും സ്കൂളുകൾക്കും മൺമറഞ്ഞു പോയ മഹാൻമാരുടെ നാമങ്ങൾ നൽകി അനുസ്മരിക്കുന്നത് കാണാം ഇമാം ഹൻബൽ,ഇമാം മാലിക്ക് , ഇബ്നുസീന, സലാഹുദ്ധീൻ അയ്യുബി തുടങ്ങിയ നാമങ്ങൾ ഉദാഹരണം.കൂട്ടത്തിൽ മൌലാന മൌദൂദിയുടെ നാമത്തിലും സൌദിഅറേബിയയിൽ റോഡുകളും മദ്രസ്സയുമുണ്ട്
സൌദി അറേബ്യയിലെ പ്രധാന നഗരങ്ങളായ രിയാദ്, ജിദ്ദ, ദമ്മാം എന്നിടങ്ങളിൽ മൌലാന മൌദൂദിയുടെ പേരിൽ റോഡുകളുണ്ട്.


ദമ്മാമിലെ അൽ നഹീലിലുള്ള അബുൽ അഅലാമൌദൂദി സ്ട്രീറ്റ്


അൽ ഹസ്സ ഗുംസിയിലെ അബുൽ അ അലാ മൌദൂദി മദ്രസ്സ


120 പരം ഗ്രന്ഥങ്ങൾ രചിക്കുകയും നിരവധി ലഘുലേഖകൾ എഴുതുകയും ചെയ്തിട്ടുള്ള വിശ്വപ്രസിദ്ധ പണ്ഡിതനായ മൌലന മൌദൂദി ഇസ്ലാമിക സമൂഹത്തിന് നൽകിയിട്ടുള്ള സേവനങ്ങൾ എണ്ണിതിട്ടപെടുത്തുക സാധ്യമല്ല.ഇസ്ല്ലാം വിരുദ്ധ ശക്തികൾക്കെതിരെ തന്റെ തൂലിക പടവാളാക്കി പ്രതിരോധിക്കുകയും മുസ്ലീകൾക്ക് ദിശാബോധം നൽകുകയും ചെയ്ത ആ മഹാ ദാർശനികനെ മുസ്ലീലോകത്തിന് എങ്ങിനെ വിസ്മരിക്കാൻ കഴിയും ? എന്നാൽ ശത്രുതമുലം അന്ധത ബാധിച്ചവർക്ക്
യാഥാർത്ത്യം ഗ്രഹിക്കുവാൻ കഴിയുകയില്ല അതിനാൽ അവർ ചോദിച്ചുകൊണ്ടിരിക്കും സൌദി അറേബ്യാ റോഡിന് മൌദൂദിയുടെ പേര് നൽകിയതിൽ എന്ത് കാര്യമെന്ന്.ഉത്തരം മുട്ടിയാൽ കൊഞ്ഞനം കാട്ടുക എന്നതിന് തുല്ല്യമാണ് ഈ ചോദ്യം. മൌലാന മൌദൂദിയുടെ വിദ്യഭ്യാസ ദർശനങ്ങളെ ആദരപൂരവ്വം സ്വാഗതചെയത്കൊണ്ട് 1961-ലാണ് സൌദി അറേബ്യ മദീനായൂണിവേഴ്സ്റ്റിക്ക് വേണ്ടി പാഠ്യപദ്ധതി തയ്യാറാക്കാൻ അദേഹത്താട് ആവശ്യപ്പെട്ടത്.മൌലാന തന്നെ ഏൽ‌പ്പിച്ച ദൌത്യം വളരെ വേഗം പൂർത്തിയാക്കുകയും അറബിയിലും ഇംഗ്ലീഷിലുമുള്ള പാഠ്യപദ്ധതിയുടെ പ്രതികളുമായി 1961 ഡിസംബർ 21ന് സൌദി അറേബ്യയിലെത്തി.കർമ്മശാസ്ത്ര പഠനരീതിയെ കുറിച്ചുള്ള ചർച്ച വിവാദങ്ങൾ വരുത്തിവെച്ചപ്പോഴും മൌലാന മൌദൂദിയുടെ വീക്ഷണമാണ് അംഗീകരിക്കപെട്ടത്.മൌലാന മൌദൂദി തന്റെ വീക്ഷണം ഇങ്ങിനെ സമർപ്പിച്ചു സെക്കന്ററി തലം വരെ നാലു മദ്ഹബുകളിലെ നിയമങ്ങൾ മാത്രം അഭ്യസിപ്പിക്കുക. കോളേജ് തലത്തിൽ വിദ്യാർഥികളുടെ ഗവേഷണംവാഞ്ഛ വികസിപ്പിക്കാനാവുംവിധം ഭിന്നാഭിപ്രായമുള്ള വിഷയങ്ങളിൽ ഒരോ വിഭാഗത്തിന്റെയും തെളിവുകളും ന്യായങ്ങളും പക്ഷപാതരഹിതമായി അഭ്യസിപ്പിക്കുക ഗുരു വല്ല വീക്ഷണങ്ങൾക്കും മുൻഗണന നൽകുന്നുവെങ്കിൽ അത് സ്വീകരിക്കാനും നിരാകരിക്കാനും വിദ്യാർഥികൾക്ക് സ്വാതന്ത്ര്യമുണ്ടാവുകയും വേണം ഗ്രാന്റ് മുഫ്തി മുഹമ്മദുബനു ഇബ്രാഹീമും ശൈഖ് അബ്ദുൽ അസീസ് ഇബ്നുബാസും ഈ അഭിപ്രായം ശരിവെച്ചു.
1962-ൽ മക്കയിൽ രൂപീകരിച്ച റാബിത്വത്തുൽ ആലമിയയുടെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ് മൌലാനമൌദൂദി
മൌലാന മൌദൂദിക്ക് അറബി അറിയില്ലന്ന് ഉരുവിടുന്നവർ പ്രസ്തു ചരിത്രസംഭവങ്ങൾക്ക് നേരെ മനപൂർവ്വം കണ്ണടച്ച്കൊണ്ടാണ് കളവ് പ്രചരിപ്പിക്കുന്നത് .സമഗ്രം എന്ന മലയാള വാക്കിന്റെ അർത്ഥം വരെ സമഅഗ്രമാക്കി തെറ്റിധരിപ്പിച്ച് തെറ്റുധാരണ വളർത്താൻ ശ്രമിച്ചവരാണെന്ന കാര്യം സാന്ദർഭികമായി ഓർത്തുപോകുകയാണ്.
കേരളത്തിലെ സലഫി പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവ് കെ.എം.മൌലവി മൌലാന മൌദൂദിയെ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തിടുണ്ട്.

ടി.കെ.അബ്ദുള്ള സാഹിബ് കെ.എം. മൌലവിയുടെ ലേഖനം വായിക്കുന്നത് കാണുക


മൌദൂദി സാഹിബിന്റെ പേരിലുള്ള സ്ട്രീറ്റിന്റെ ഫോട്ടോ കണ്ടപ്പോൾ ചിരെല്ലാം വെപ്രാളപെട്ടിരിക്കുന്നു അങ്ങിനെയാണ് സുൽത്താൻ എന്നപേരിൽ ഒരാൾ വിമർശനം എഴുതിവിട്ടിരിക്കുന്നത്.അയാൾ പറയുന്നു ജമാഅത്തുകാർ മൌദൂദി സ്ട്രീറ്റ് ഉൽഖനനം നടത്തി കണ്ടെത്തിയിരിക്കുന്നുവെന്ന്.എന്നാൽ യഥാർത്തതിൽ ആരാണ് ഉൽഖനനം നടത്തിയത്? മുൻകാല ഇസ്ലാഹി പണ്ഡിതൻമാർ ഏറേപാടുപെട്ട് കുഴിച്ചുമൂടിയ അന്ധവിശ്വാസങ്ങളെ അടുത്തകാലത്ത് ചിലരെല്ലാം ചേർന്ന് ഉൽഖനനം നടത്തി പുറത്തെടുത്ത് ജനങ്ങൾക്ക് സമർപ്പിച്ചുവല്ലോ ജിന്നുകളെ സേവിക്കുമ്പോൾ ജിന്നുകളൂടെ നേതാവിനെ സേവിക്കണമെന്നാണ് ഒരു മൌലവി ജനങ്ങളെ പഠിപ്പിച്ചത്.മറ്റൊരു മൌലവി ജിന്നു ബാധയേറ്റവരെ അടിച്ചിറക്കൽ ചികിത്സനടത്തി സേവനം ചെയ്തു അതിനാലാണ് മറുഗ്രൂപ്പ് സലഫികൾ നവഖുറാഫികൾ എന്ന ഓമന പേര് നൽകി ആദരിച്ചത്.

(അവലംബമാക്കിയത് പ്രബോധനം വാരിക)

Saturday 11 December 2010

ഇറാഖിലെ ഒട്ടകം



കീർത്തി കേട്ട ബഗ് ദാദ് പട്ടണത്തിൽ സ്നേഹസമ്പന്നനായ യജമാനന്റെ ഒട്ടകമായി കഴിയുകയായിരുന്നു ഞാൻ എന്റെ പൂർവ്വീകർ മക്കയിൽ നിന്നുള്ള പ്രബോധകസംഘത്തേയും വഹിച്ചാണ് ഇറാഖിലെത്തിയത്.വിശ്വാസികളും അവിശ്വാസികളും തമ്മിൽ നടന്ന സംഘട്ടനങ്ങളിൽ വിശ്വാസി സംഘത്തോടൊപ്പം ചേർന്ന് നിരവധി പോരാട്ടങ്ങളിൽ പങ്കാളികളായവരെന്ന വിശേഷണവും എന്റെ പൂർവ്വീകർക്കുണ്ട്.
കാലങ്ങൾക്കപ്പൂറം മനുഷ്യർക്ക് സഞ്ചാരത്തിന് ഞങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു പെടോളിന്റെ ഉൽഭവത്തോടെയാണതിന് മാറ്റം വന്നത്. എന്നിരുന്നാലും ആധുനികയുഗത്തിലും ഞങ്ങളുടെ പ്രസക്തി നഷട്ടപെട്ടിട്ടില്ല ഗുണമേന്മക്കനുസരിച്ച് ഉയർന്ന വിലയാണ് ഞങ്ങൾക്ക് മാർക്കറ്റിലുള്ളത് മരുഭൂമിക്ക് അലങ്കാരമായി അറേബ്യൻ സംസ്ക്കാരത്തിന്റെ പ്രതീകമായി അന്ത്യനാൾ വരെ ഞങ്ങളുടെ വർഗ്ഗം ഈ ഭൂമിയിൽ അവശേഷിക്കും ഇൻശാ അള്ളാ.
പാരമ്പര്യമായി പകർന്നു കിട്ടിയ ധാർമ്മികതയോടുള്ള പ്രതിബദ്ധതയും അധാർമ്മികതയോടുള്ള രോക്ഷവും എന്നിൽ നിലനിൽക്കുന്നുണ്ട് സാമ്രാജ്യത്വ അധിനിവേശം ഇറാഖിൽ അരങ്ങേറിയപ്പോൾ അത് എന്നെ ഏറെ അലോസരപ്പെടുത്തിയിരുന്നു സാമ്രാജ്യത്വത്തിന്റെ ബോബുകൾ ഇറാഖിന്റെ തെരുവുകളിൽ പൊട്ടിത്തെറിക്കുമ്പോൾ എന്നിൽ ധാർമ്മിക രോക്ഷം ശക്തിയാർജിക്കും. യജമാനന്റെ കയ്യിൽ എന്റെ കടിഞ്ഞാൺ ഇല്ലായിരുന്നുവെങ്കിൽ ഏതെങ്കിലും അമേരിക്കൻ സൈനീകനെ ഞാൻ ഇടിച്ചു വീഴ്ത്തുമായിരുന്നു.ഒട്ടകത്തിന്റെ തൊഴിയേറ്റ് അമേരിക്കൻ ഭടൻ മരിച്ചുവെന്ന വാർത്ത നിങ്ങൾക്ക് മാധ്യമങ്ങളിൽ വായിക്കാമായിരുന്നു.ബുദ്ധിയിലും ശക്തിയിലും മികവ് പുലർത്തുന്ന മനുഷ്യർ പ്രതികരണ ശേക്ഷി നഷ്ട്ടപെട്ട് സാമ്രാജ്യത്വത്തിന് അടിയറവ് പറയുമ്പോൾ കേവലം നാൽക്കാലിയായ ഒരു ഒട്ടകത്തിന്റെ വിടുവായിത്തമായി ആരും ഇതിനെ കാണേണ്ട.സാമ്രാജ്യത്വത്തെ പ്രഹരിക്കാൻ ഞാൻ അവസരം കണ്ടെത്തി ആ സംഭവം ഇനി വായിക്കാം.
ഒരു നാൾ ഞാനും യജമാനനും ബഗദ്ദാദിലുടെ നടന്നു പോകുകയായിരുന്നു അപ്പോൾ ഒരു ഘോരശബദത്തോടെ ഞങ്ങൾക്ക് മേൽ അമേരിക്കൻ ബോംബ് പതിച്ചു.ബോംബാക്രമണത്തിൽ ഞാനും യജമാനനും മ്രിതിയടഞ്ഞു അങ്ങിനെ തെരുവിൽ കിടന്ന എന്നെ ബഗദ്ദാദിലെ ഒരു തുകൽ പണിക്കാരൻ നോട്ടമിട്ടു പാദുക നിർമ്മാണ വിദഗദ്ധനായ അയാൾ എന്റെ തൊലി ഉരിഞ്ഞെടുത്ത് മനോഹരമായ പാദുകമാക്കി രൂപപ്പെടുത്തി അങ്ങിനെ എന്റെ തൊലി മനോഹരമായ പാദുകങ്ങളായി വിൽ‌പ്പനക്കായി അണിനിരത്തി. എന്നാൽ ഞാൻ ഒരിക്കലും നിനച്ചതല്ല എന്റെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും ജീവൻ അപഹരിച്ച കൊലയാളി ബുഷിന് നേരെ പ്രതികരിക്കാനാവുമെന്ന് എന്നാൽ അത് സംഭവിക്കുകതന്നെ ചെയ്തു.



മുൻ തളിർ അസൈദി എന്ന ധീരനായ ഇറാഖിലെ മാധ്യമ പ്രവർത്തകനുമായുള്ള സഹവാസമാണ് അതിന് എനിക്ക് അവസരമേകിയത്. ലോക കൊലയാളിക്ക് നേരെ പ്രതിക്കരിക്കാൻ അവസരം നൽകിയ മുൻതളിർ എന്ന ധീരനോട് എനിക്ക് നന്ദിയുണ്ട് 2008ഡിസംബർ 14 മർദിതകോടികളുടെ സന്തോഷദിനമാണ് ലോകകൊലയാളി ജോർജ് ഡബ്ലിയു ബുഷിന് അപമാനത്തിന്റെയും.

Wednesday 8 December 2010

പാമ്പുകൾക്ക് എയർ ഇന്ത്യയുണ്ട്






പാമ്പുകൾക്ക് എയർ ഇന്ത്യയുണ്ട് ആളുകൾക്ക് എയർ ഇന്ത്യയിൽ വിലയില്ലാ വിലയില്ലാ എന്നിങ്ങിനെ എയർ ഇന്ത്യാ യാത്രക്കാർക്ക് ഒരുമിച്ച് പാടാം.ജോലി അനേഷിക്കുന്ന പാമ്പാട്ടികൾക്ക് ഇനി എയർ ഇന്ത്യയിലേക്കും ഒരു അപേക്ഷ അയക്കാവുന്നതാണ് ഇനിമുതൽ എയർ ഇന്ത്യയുടെ വിമാനങ്ങളിൽ എയർഹോസ്റ്റേഴ്സിനൊപ്പം ഒരു പാമ്പാട്ടിയേയും കണ്ടേക്കാം ദേശിയ വിമാന കമ്പനിയായ എയർ ഇന്ത്യയിൽ പാമ്പാട്ടികളെ കാണുമ്പോൾ യാത്രക്കാർ അൽഭുതപെടേണ്ട യാത്രക്കാരുടെ സുരക്ഷക്കായി എയർ ഇന്ത്യ ഏർപ്പാടാക്കിയിരിക്കുന്നതാണ് ആകാശ യാത്രക്കിടയിൽ പാമ്പുകൾ പത്തി വിടർത്തി ആടുന്നത് കണ്ടാൽ യാത്രക്കാർ ഭയപെടേണ്ട കാര്യമില്ല പാമ്പാട്ടികൾ മകുടി ഊതി പാമ്പുകളെ പാട്ടിലാക്കി കൊള്ളൂം.






അനുബന്ധം : എയർ ഇന്ത്യയിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ വിമാനത്തിൽ പാമ്പാട്ടി ഉണ്ടാകുമോ എന്ന് ഉറപ്പുവരുത്തുക
ഇല്ലങ്കിൽ ഒരു വടികൂടി ടിക്കറ്റിനോടോപ്പം തരാൻ എയർ ഇന്ത്യാ ഏജന്റിനോട് ആവശ്യപെടുക എയർ ഇന്ത്യയിൽ യാത്രചെയ്യുമ്പോൾ സ്വയം രക്ഷക്കായി ഒരു വടി ആവശ്യമാണ്.ഒന്നുങ്കിൽ ആ വടികൊണ്ട് എയർ ഇന്ത്യാ വിമാനത്തിൽ കാണുന്ന പാമ്പുകളെ തല്ലികൊല്ലാം അല്ലെങ്കിൽ വൈകിപറക്കലിനെ തുടർന്ന് പ്രശനങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാം വടിയുണ്ടായാൽ രണ്ടുണ്ട് കാര്യം!ദേശീയ വിമാനത്തിൽ എലിയേയും പാമ്പിനേയും കണ്ടാൽ ഏന്താ പ്രശനം? എലിയും പാമ്പുമെല്ലാം ഭാരതിയരുടെ ആരാധ്യജീവികളല്ലെ ആകാശ യാത്രയിൽ അവയെ കാണുന്നത് ഒരു ഐശ്വര്യമല്ലെ എന്നാണ് എയർ ഇന്ത്യാ അധിക്രതർ പറയുന്നതെങ്കിൽ അതല്ലെ ശരി ?