അയോധ്യാ ദൈവീകഭവനം തല്ലി തകർത്തുകൊണ്ട് ഹിന്ദുവർഗീയവാദികൾ അഴിഞ്ഞാടിയ നാട്.അയോധ്യാ എന്ന് കേൾക്കു മ്പോൾ ബാബരി മസ്ജിദിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാണ് നമ്മുടെ മനസിലേക്ക് കടന്നുവരുക. അയോധ്യയിലേക്ക് ശാന്തമായ മനസ്സുമായി ആർക്കും യാത്ര പോകുവാൻ കഴിയുകയില്ല.എന്നാൽ ത്രുശൂരിലെ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ കുട്ടികളുമായി ശാന്തിയാത്ര സംഘടിപ്പിച്ചത് അയോധ്യയിലേക്കായിരുന്നു.അവർ ദൈവീക ഭവനം തല്ലിതകർത്ത നാട്ടിൽ പോയി മുസ്ലീംകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്തിച്ചു അയോധ്യയിലെ സന്യാസിയോടോപ്പം നിന്ന് ജയ് വിളിപ്പിച്ചു എന്നിട്ട് അതിന്റെ ഫോട്ടൊയെടുത്തു അയോധ്യയിൽ പൊയി ഈ മഹാകാര്യം ചെയ്തതോടെ സൽസബീൽ സ്ക്കൂൾ അധി ക്രതരുടെ മനസ്സ് ശാന്തമായി
ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിലെ പൊട്ട് ശ്രദ്ധിക്കുക
ഹിജാബ് ധരിച്ച മുസ്ലീം പെൺകുട്ടികളുടെ നെറ്റിയിൽ പൊട്ട് ചാർത്താനായിരുന്നോ സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ അയോധ്യയിലേക്ക് ഈ ശാന്തി യാത്ര നടത്തിയത് ?
ഹിജാബ് ധരിച്ച മുസ്ലീം കുട്ടികളൂടെ നെറ്റിയിൽ അയോധ്യയിൽ നിന്നും ചാർത്തിയ പൊട്ട് കാണുമ്പോൾ ഹിന്ദുവർഗീയവാദികൾ സന്തോഷിക്കും അങ്ങിനെ ഹിന്ദു വർഗീയ വാദികളുടെ മനസ് ശാന്ത മാക്കാനാണോ സൽസബീൽ സ്ക്കൂൾ അധിക്രതർ ആഗ്രഹിക്കുന്നത് ?
ശാന്തി യാത്രയുടെ തുടക്കത്തിൽ പ്രമുഖ രാഷ്ട്രീയക്കാരന്റെ വീട്ടിൽ നിന്നും പ്ലാസ്റ്റിക്ക് ഗ്ലാസിൽ ചായകൊടുത്തപ്പോൾ പ്ലാസ്റ്റിക്കിനോടുള്ള വിരോധം കാരണം കുട്ടികൾ ചായ നിരസിച്ചുവെത്രെ എന്നാൽ ഇസ്ലാമിക സംസ്ക്കാരത്തിന് വിരുദ്ധവും അന്യമത ആചാരവുമായ പൊട്ട് തൊടൽ മുസ്ലീം കുട്ടികൾക്ക് എങ്ങിനെ സ്വീകാര്യമായി ? പ്ലാസ്റ്റിക്കിനോടുള്ള വിരോധം പൊട്ടിനോട് ഇല്ലാതെപോയതെന്ത്കൊണ്ട് ?
അയോധ്യയിൽ പോയി പൊട്ട് തൊട്ടതും സന്യാസിയോടൊപ്പം ജയ് വിളിച്ചതുമെല്ലാം സൽസബീൽ ഗ്രീൻ സ്ക്കൂൾ അധിക്രതർ മഹാസൽക്കർമ്മമായാണ് ധരിച്ചിരിക്കുന്നത് അതുകൊണ്ടാണല്ലോ പൊട്ട്തൊട്ട് സന്യാസിയോടൊപ്പം നിൽക്കുന്ന ഫോട്ടോ സഹിതമുള്ള ഫീച്ചർ പത്രത്തിൽ പ്രസ്ദ്ധീകരിക്കാൻ അനുവാദംനൽകിയത് ? വീണ്ടും ഒരു ശാന്തി യാത്ര ക്കുള്ള തയ്യാറെടുപ്പിലാണെത്രെ സൽസബീൽ സ്ക്കൂൾ അധിക്രതർ ഒക്ടോബർ രണ്ടിനാണ് അടുത്തയാത്ര. സൽസബീൽ സ്ക്കൂളിൽ കൂട്ടികളെ ചേർത്തിട്ടുള്ള രക്ഷിതാക്കൾ ജാഗ്രത പാലിക്കുക്ക.
.