Tuesday 26 April 2011

മനുഷ്യനാശിനി

വിഷമഴ വര്‍ഷിച്ചു                                                    
തേയിലകൊതുകുകള്‍ നശിച്ചു
കശുമാവിന്‍ പൂക്കള്‍ വിരിഞ്ഞു
കശുവണ്ടി വിളഞ്ഞു വിപണിയിലെത്തി
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍
ലാഭം കൊഴ്തു
എന്‍ ഡോസള്‍ഫാന്‍ കമ്പനിക്കും
കിട്ടി വിഹിതം
വിഷമഴയുടെ ഇരകളായി
ഒരുപറ്റം മനുഷ്യമക്കള്‍
മാറാരോഗികളായി
വികലാംഗരായി
എന്‍ ഡോസള്‍ ഫാന്‍ കീടനാശിനിയോ
 മനുഷ്യനാശിനിയോ?





Saturday 23 April 2011

മരിക്കാൻ കിടക്കുന്ന ആൾ ദൈവം


 ഈ പ്രബഞ്ചത്തിനു ഒരു നാഥനുണ്ട് അവൻ ജനിച്ചിട്ടില്ല അവന് അന്ത്യമില്ല അവൻ അരൂപിയാണ് അവനെ പോലെ ഒരു വസ്തുവും ഇല്ല ഇതാണ് യഥാർത്ത ദൈവ വിശ്വാസം ദൈവത്തിന് പങ്കുകാരെ കൽ‌പ്പിക്കുക,അവതാരങ്ങളെ സ്രഷ്ട്ടിക്കുക,ആൾദൈവങ്ങളെ പൂജിക്കുക തുടങ്ങിയ കാര്യങ്ങൾ വികലമായ വിശ്വസമാണ്. ഈ പ്രബഞ്ചത്തെ സ്രഷ്ട്ടിച്ച് പരിപാലിക്കുന്ന ദൈവം ഏകനും എന്നൊന്നും നിലനിൽക്കുന്നവനുമാണ് എന്നാൽ ആൾദൈവങ്ങൾ ഒരുപാടുണ്ട് അതിൽ എറ്റവും കൂടുതൽ പ്രശസ്തരായത് ആന്ധ്രാപ്രദേശിലൂള്ള ഒരു ആൺ ആൾ ദൈവവും കേരളത്തിലുള്ള ഒരു പെൺ ആൾദൈവവുമാണ്.

ആന്ധ്രാ പ്രദേശിലെ ഈ ആൾ ദൈവം രോഗബാധിതനായി മരിക്കാൻ കിടക്കുകയാണ് നിരവധി അത്ഭുത പ്രവര്‍ത്തികള്‍ കാട്ടി ജനത്തെ കയ്യിലെടുത്ത ഈ പ്രശസത ആൾ ദൈവം ശ്വസംവിടാൻ പോലും  കഴിയാതെ കിടക്കുകയാണ് എട്ട് കോടി ഭക്തരുള്ള ഈ ആൾ ദൈവത്തിന് എന്തുകൊണ്ട് അദേഹത്തിന് ബാധിച്ചിരിക്കുന്ന ഈ രോഗത്തിൽ നിന്നും പ്രയാസത്തിൽ നിന്നും സ്വയം മോചിതനാകാൻ കഴിയുന്നില്ല ? എന്തുകൊണ്ട് അദേഹത്തിന്റെ സിദ്ധികള്‍ ഇപ്പോള്‍ പ്രയോജനപ്പെടുന്നില്ല എട്ടു കോടി ഭക്തരിൽ തലച്ചോറുള്ള എട്ട് പേരെങ്കിലും ഇനിയെങ്കിലും ഈവ്വിധം ചിന്തിച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ചുപോവുകയാണ്.

എല്ലാ ആള്‍ ദൈവങ്ങളും മരിച്ച് മണ്ണടിയും ഒരു മാതാവിന്റെയും പിതാവിന്റെയും മകനായി/മകളായി ജനിച്ച ഈ മനുഷ്യർക്ക് ഒരു ജനനതിയ്യത്തിയും ഒരു മരണ തിയ്യതിയും ഉണ്ട് എന്നതാണ് സത്യം.ഇപ്പോള്‍ മരിക്കാന്‍ കിടക്കുന്ന ആള്‍ ദൈവത്തിന്റെ യഥാർത്ത പേര് നാരായണ രാജൂ എന്നാണ്, രാജുവിനും ഈശ്വരമ്മക്കുമായി 1926 നവംബർ 23 നാണ് നാരായണ രാജു ജനിച്ചത്.
മാർച്ച് 28 മുതൽ രാജു നാരായണൻ എന്ന സത്യസായി ബാബ രോഗ ബാധിതനായി ആതുരാലയത്തിൽ പ്രവേശിക്കപെട്ടിരിക്കുകയാണ്. അദേഹത്തിന്റെ ജീവൻ രക്ഷിക്കാനായി വിദഗ്ദ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തിലാണെത്രെ ആന്തരായവങ്ങൾ നേരാവണ്ണം പ്രതികരിക്കാതായതോടെ അദേഹത്തിന്റെ നിലഗുരുതരമാണെന്നവിവരം ഡോക്ടർമാർ പുറത്ത് വിട്ടതോടെ രാജുനാരായണൻ എന്ന സത്യസായി ബാബയുടെഭക്തർ പ്രകോപിതരായിരിക്കുകയാണ് ബാബ ഭക്തർ ആക്രമാകസതരാവുകയും വാഹനങ്ങൾ തല്ലിതകർക്കുകയും ചെയ്തു. പൊതു മുതലുകള്‍ നശിപ്പിക്കുന്നവരെ പിടിക്കൂടിജയിലിൽ അടക്കാൻ എന്തണ്ട് സർക്കാർ തയ്യറാവുന്നില്ല ?


 
   
സായിബാബയുടെ മാജിക്കുകൾ കാണുക

ഒരു മജീഷ്യന് കാണിക്കാവുന്ന അൽഭുതങ്ങളാണ് സായിബാബ കാണിച്ചിട്ടുള്ളത്  ചെപ്പടി വിദ്യയിലൂടെ അൽഭുതം കാണിക്കുന്നവരെല്ലാം ദൈവങ്ങളാണെങ്കിൽ ലോകത്തുള്ള മജീഷ്യൻമാരെയല്ലാം ദൈവമാക്കേണ്ടിവരും പ്രശസ്തനായ മജീഷ്യൻ ഗോപിനാഥ് മുതുകാടും ഒന്നാതരം ദൈവമാണെന്ന് പറയേണ്ടിവരും




   ഗോപിനാഥ് മുതുകാടിന്റെ അൽഭുത പ്രവർത്തികൾ



എട്ടുകോടി സായിഭക്തരെ ഇനിയെങ്കിലും നിങ്ങൾ അന്ധവിശ്വാസത്തിൽ നിന്നും മോചിതരാവുക രാജുവിനും ഈശ്വരമ്മക്കുമായി 1926ന് ജനിച്ച നാരായണ രാജൂവെന്ന നിങ്ങളുടെ സായിബാബ രോഗബാധിതനായി കിടക്കുകയാണ് ആന്തരീകാവയങ്ങളുടെ പ്രവർത്തനം നിലച്ചു വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിക്കുന്ന ആ മനുഷ്യൻ മരണാസന്നനാണ് അദേഹത്തെ ജിവൻ നൽകിയ പ്രബഞ്ചാധിപനായ ദൈവം ഒരു നാൽ അദേഹത്തിന്റെ ജീവൻ തിച്ചുപിടിക്കും ഈ സത്യം സംഭവിക്കുകതന്നെ ചെയ്യും . എല്ലാമനുഷ്യരും മരണത്തിന്റെ  രുചി അറിയുമെന്ന്പറഞ്ഞത് ദൈവമാണ്.
അൽഭുതപ്രവർത്തികൾ കാണിച്ചിരൂന്ന സായിബാബക്ക് എന്തുകൊണ്ട് അദേഹത്തെ ബാധിച്ചിരിക്കുന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ  കഴിയുന്നില്ല എന്നത് ഓരോരുത്തരും ചിന്തിക്കേണ്ടതാണ്.






Sunday 17 April 2011

ആടു ജീവിതവും ഒരുപാട് കളവുകളും

                             ആടുജീവിതത്തിൽ നജീബായ ഷുക്കൂർ

ആടുജീവിതം പ്രവാസലോകത്ത്‌ നിന്നും പിറന്നു വീണ നോവല്‍,   പ്രവാസികളുടെയും ഇതര വായനക്കാരുടെയും  മനസ്സിൽ നൊമ്പരം പടർത്തിയ, പ്രശസ്തരായ എഴുത്തുകാർ പ്രശംസിച്ച,കേരള സഹത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .... തുടങ്ങിയ വിശേഷണങ്ങളുള്ള ഒരു നോവലിനെ  പറ്റി ചിലത് എഴുതുമ്പോൾ പലരും നെറ്റിചുളിച്ചേക്കാം എന്നാൽ പലര്‍ക്കും  അനിഷ്ടകരമായതാണെങ്കിലും പറയാതിരിക്കാൻ കഴിയില്ല.

 ആടു ജീവിതത്തെ കുറിച്ച് വിക്കിപീഡിയയിൽ ഇങ്ങിനെ വായിക്കാം
ബെന്യാമിൻ എഴുതിയ മലയാളം നോവലാണ്‌ ആടുജീവിതം. വലിയ സ്വപ്നങ്ങളുമായി സൗദി അറേബ്യയിൽ ജോലിയ്ക്കായി പോയി കബളിപ്പിക്കപ്പെട്ട്, മരുഭൂമിയിലെ ഒരു ആടുവളർത്തൽ കേന്ദ്രത്തിലെ ദാരുണസാഹചര്യങ്ങളിൽ മൂന്നിലേറെ വർഷം അടിമപ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുവാവിന്റെ കഥയാണ്‌ ഈ കൃതി. ഇപ്പോഴും ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ യഥാർത്ഥ അനുഭവങ്ങളെ ആധാരമാക്കിയുള്ളതാണ്‌ തന്റെ രചനയെന്ന് ഗ്രന്ഥകാരൻ അവകാശപ്പെടുന്നു. 2008 ആഗസ്റ്റ് മാസം ആദ്യപതിപ്പിറങ്ങിയ ആടുജീവിതം, 2009-ൽ കേരള സാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല മലയാളം നോവലിനുള്ള പുരസ്കാരം നേടി.





2008 - ഇറങ്ങിയ ആടു ജീവിതം എന്തുകൊണ്ടോ മൂന്ന് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ മാസമാണ് ഈ ബ്ലോഗർക്ക് വായിക്കാൻ കഴിഞ്ഞത്. ഒരു മലയാളി സഹോദരൻ മരുഭൂമിയിൽ ജീവിച്ചു തീർത്ത പ്രയാസങ്ങളുടെ നേർകഴ്ച്ച എന്ന നിലക്കാണ് നോവൽ വായിച്ചു തീർത്തത് അപ്പോഴും ചില സംശയങ്ങൾ മനസ്സിന്റെ കോണുകളിൽ ഉയർന്നിരുന്നു. 
ആശ്ചര്യകരമെന്ന് പറയട്ടെ ആടുജീവിതവുമ്മായി ബന്ധപെട്ട സംശയങ്ങൾ മനസ്സിൽ പേറി കഴിയുന്നതിനിടയിലാണ് 2011 മാർച്ച് 25ലെ മാധ്യമം ചെപ്പിൽ ആറാട്ടുപുഴക്കാരന്റെ ആടുജീവിതമെന്ന ശീർഷകത്തിൽ സാജിദ് ആറാട്ടുപുഴയുടെ   ഒരു ലേഖനം പ്രതിക്ഷപ്പെട്ടത്   പ്രസ്തുത ലേഖനം വായിച്ചതോടെ ആടുജീവിതവുമായി ബന്ധപ്പെട്ട് മനസ്സിൽ ഉയർന്ന സംശയങ്ങൾ അസ്ഥാനത്തല്ലെന്ന് ബോധ്യമായി.

നോവലിലെ പെരും നുണകൾ

ആടുജീവിതത്തിൽ  ഷുക്കൂർ എന്നയാളെ നജീബാക്കിയിരിക്കുന്ന നോവലിസ്റ്റ്  ദാരിദ്രത്തിന്റെ കഷടപാടുകൾക്കിടയിലും ഷുക്കൂർ ഒരുവിധം ഒപ്പിച്ചെടുത്ത എട്ടാം ക്ലാസ് വിദ്യഭ്യാസത്തെ നോവലിസ്റ്റ് അഞ്ചാം ക്ലാസാക്കി വെട്ടികുറച്ചു   (ആടുജീവിതം പേജ് 51 കാണുക) അയാൾ  നാട്ടിൽ ചെയ്തിരുന്ന ജോലിയിൽ പോലും തിരിമറിനടത്തി. കടലിൽപോക്കും മീൻ ഉണക്കലുമായി നടന്നിരുന്ന ഷുക്കുറിനെ നോവലിസ്റ്റ് മണൽ വാരുന്ന നജീബാക്കി.(ആടുജീവിതം പേജ് 28 കാണുക)
75000 രൂപക്ക് വീട് വിറ്റാണ് ഷുക്കൂർ വിസക്കുള്ള പണം കണ്ടെത്തിയത് അതിൽ യാത്രക്കായി 55000  ചിലവായി  എന്നാൽ നോവലിൽ പറയുന്നത് വിസക്ക് വേണ്ടിവന്ന 30000രൂപ ആധാരം ബാങ്കിൽ വെച്ചും,സ്വർണ്ണം വിറ്റും, കടം വാങ്ങിയുമാണ് സ്വരൂപിച്ചത്  എന്നാണ് (ആടുജിവിതം പേജ്:31)
നജീബും ഹക്കീമും സോമാലിയക്കാരൻ ഇബ്രാഹിമും കൂടെ ആട് വളർത്തൽ കേന്ദ്രത്തിൽ നിന്നും രക്ഷപ്പെടുന്നതിനിടയിൽ മരുഭൂമിയിൽ   വെള്ളം കിട്ടാതെ മണൽ വാരിതിന്ന് രക്തം ചർദ്ദിച്ച് ഹക്കീം അതിദാരുണമായി മരിക്കുന്ന രംഗമാണ് നോലലിൽ വരച്ചുകാണിക്കുന്നത്  (ആടുജീവിതം പേജ് 170,172 കാണുക) ഇത് വായനക്കാരെ ഏറേ നൊമ്പരപ്പെടുത്തിയ ഒരു വിവരണം തന്നെയാണ്. അതുപോലെ സോമാലിയക്കാരൻ ഇബ്രാഹീം അവസാനം നജീബിനെ തനിച്ചാക്കി അപ്രത്യക്ഷനായെന്ന് നോവലിൽ വായിക്കാം (ആടുജീവിതം പേജ് 184കാണുക)എന്നാൽ കേട്ടേളു ഹക്കീം എന്ന കരുവാറ്റക്കാരൻ ഇന്നും ജീവിച്ചിരിപ്പുണ്ട്. ജീവിച്ചിരിക്കുന്ന ഈ കരുവാറ്റക്കരനെ ബെന്യാമിൻ കായകുളത്തുകാരനാക്കിയത് നമുക്ക് ക്ഷമിക്കാം എന്നാൽ അയാളെ ഇവ്വിധം മരുഭൂമിയിലെ ചുടുമണൽ വാരിക്കൊടുത്ത് കൊല്ലരുതായിരുന്നു.  അപ്രത്യക്ഷനായി എന്ന് നോവലിസ്റ്റ് തട്ടിവിടുന്ന സോമാലിയക്കാരൻ തന്റെ കയ്യിലുണ്ടായിരുന്ന ഇരുപത് രിയാലിൽ നിന്നും അഞ്ച് രിയാൽ ഞങ്ങൾക്ക് (ഷുക്കുറിനും ഹക്കീമിനും) നൽകിയാണ് യാത്രപറഞ്ഞുപിരിഞ്ഞതെന്ന് ആടുകളോടൊത്ത് ജീവിച്ച ഷുക്കൂർ പറയുന്നു (മാധ്യമം ചെപ്പ് 25/3/2011) നോവലിൽ പറയുന്നത് നഗരത്തിലെത്തിയ നജീബ് മലബാർ റസ്റ്റോറന്റിന്റെ മുന്നിൽ ബോധംകെട്ട് കുഴഞ്ഞുവീണൂ എന്നാണ് (ആടുജീവിതം പേജ് 189കാണുക) എന്നാൽ മലബാർ റെസ്റ്റോറന്റിൽ നിന്നും വയറു നിറയെ ഭക്ഷണം കഴിച്ചുവെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) നാട്ടിലേക്ക് വിളിച്ചപ്പോൾ ഭാര്യ പറഞ്ഞു ഉമ്മ മരിച്ചുവെന്ന് ഇതുകേട്ട് കരയുന്ന നജീബിനെയാണ് നോവലിസ്റ്റ് വായനക്കാരുടെ മനസ്സിലേക്ക് ഇട്ടുതരുന്നത് സത്യത്തിൽ നോവലിസ്റ്റ് പറയുന്ന നജീബ് അതായത് ഷുക്കൂർ വീട്ടിലെത്തുമ്പോൾ മകൻ ഉമ്മയുടെ മടിയിലിരുന്ന് കളിക്കുകയാണെന്നാണ് ഷുക്കൂർ പറയുന്നത് (മാധ്യമം ചെപ്പ് 25/3/2011) 

നോവലിസ്റ്റ് ജീവിച്ചിരിക്കുന്നവരെ എന്തിനാണ് ഇത്ര ക്രൂരമായി വായനക്കരുടെ മനസ്സിലിട്ട് കൊന്നത് ? ഒരു സംഭവത്തെ നുണയുടെ മസാലകൂട്ടുകൾ ചേർത്ത് പൊരിച്ചെടുത്തതിനാലാണോ  ഈ നോവലിന് അവാർഡ് നൽകി ആദരിച്ചത് ? ആടുജീവിതം പേജ് 65-ൽ സഭ്യതക്ക് നിരക്കാത്ത പ്രയോഗം കാണാം നല്ല മലയാളത്തിൽ എഴുതാൻ കഴിയുന്ന കാര്യം വായനക്കാരിൽ അത്രപ്തിയുണ്ടാക്കുന്ന നാടൻ ഭാഷയാണ് നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. ഒരു വെക്തിയൂടെ അനുഭവത്തെ ആസപദമാക്കി രചിച്ച നോവലിൽ ഇല്ലാ കഥകൾ ചേർത്ത് വിക്രതമാക്കേണ്ടിയിരുന്നില്ല.



Tuesday 12 April 2011

ജമാഅത്ത് തീരുമാനവും വിമർശകരും


ജമാഅത്തെ ഇസ്ലാമി നേതാക്കളും സി.പി.എം സെക്രട്ടറി പിണറായി വിജയനും കൂടിയിരുന്ന് സംസാരിച്ചതുമായി ബന്ധപെട്ട് തുടങ്ങിയ വിവാദം കെട്ടടങ്ങാതെ ദിവസങ്ങൾക്കുശേഷവും ആളികൊണ്ടിരിക്കുകയാണ്, ജമാഅത്ത് അതിന്റെ ഇലക്ഷൻ നയം പ്രഖ്യാപിച്ചതോടെ എരിതീയിൽ എണ്ണഒഴിക്കുന്നതിന് തുല്ല്യമായി രാഷ്ട്രീയക്കാരും മത സംഘടനക്കാരും, ചാനൽ പത്ര മാധ്യമങ്ങളും തൂടങ്ങി സാധരണക്കാർ വരെ തീ   ആളിക്കത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
കേരള രാഷ്ട്രീയത്തെ ഒന്നാകെ ഇളക്കി മറിക്കാനുള്ള ശക്തിയൊന്നും ജമാഅത്തിനില്ല. വളരെ കുറഞ്ഞ വോട്ട് മാത്രമെ ജമാഅത്തിന്റെ പക്കലുള്ളുവെന്ന് അമീർ ആരിഫലി സാഹിബ് തന്നെ വ്യക്തമാക്കിയാതാണ് എന്നിട്ടും ജമാഅത്തിന്റെ തീരുമാനം  അറിയാൻ കേരളം ആകാംഷയോടെ കാത്തിരുന്നു കാരണം ജമഅത്തിന്റെ ഏറ് ഉന്നം പിഴക്കുകയില്ല ലക്ഷ്യസ്ഥാനത്ത് കൊള്ളുമെന്ന് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് നയത്തെ പരിഹാസത്തിന്റെ ഉപ്പും മുളകും ചേർത്ത് വിമർശിക്കുന്ന   ഇതര മുസ്ലീം അമുസ്ലീം  സംഘടനകൾക്ക് ഇല്ലാത്ത  പ്രത്യേകതകളിൽഒന്നാണ് അതിന്റെ പ്രവർത്തകരെ രാഷ്ട്രീയ പാർട്ടിക്കാക്ക് വീതം വെച്ചു നൽകിയിട്ടില്ലഎന്നത്   ഇതുതന്നെയാണ് ജമാ അത്ത് തീരുമാനത്തിന്റെ പ്രസക്തിയും.ജമാഅത്ത് സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ പൊരുൾ വിശദീകരിച്ചതാണ് എന്നിട്ടും പലരും ചോദിച്ചു കൊണ്ടേയിരിക്കുകയാണ് ജമാ അത്തിനെ വിമർശിക്കുന്ന,ദ്രോഹിക്കുന്ന ഇടതുപക്ഷത്തിന് എന്തിന് പിന്തുണ നൽകിയെന്ന്. ജമാഅത്തിനെ വിമർശിക്കാത്ത, ദ്രോഹിക്കാത്ത ഏത് രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യാരാജ്യത്തുള്ളത് എന്ന മറുപടിയൊന്നും അവരെ ത്രപ്ത്തരാക്കുന്നില്ല.ഒരു സംഘടന സ്വീകരിച്ച നിലപാടിനെ ഇത്രമാത്രം ചോദ്യം ചെയ്യുന്നത് എന്തിനാണ്?
ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കുമെന്ന് പറഞ്ഞ് രാഷ്ട്രീയപാർട്ടിക്കാരുടെ  സഹായം പ്രതീക്ഷിച്ച്  വോട്ട് ഡോണേഷൻ നൽകുന്ന ഒരു മുസ്ലീം സംഘടനാനേതാവിന്റെ നിർദേശം ചെവികൊള്ളാൻ വിത്യസ്ത്ത പാർട്ടി പ്രവർത്തകരായ അണികൾ തയ്യാറാവുമോ ? രാഷ്ട്രീയത്തെ ദുൻയാ കാര്യമാണെന്ന് തെറ്റുധരിപ്പിച്ച് സലഫീസത്തിന്റെ പുകമറയിൽ ഒളിച്ചിരുന്ന് സമുദായ പാർട്ടിയുടെ ശിർക്കൻ നേത്രത്വത്തിന് സിന്ദാബാദ് വിളിക്കുന്നവരായ തൌഹീദിന്റെ കുത്തക അവകാശികൾക്ക് തെരഞ്ഞെടുപ്പ് നയം സ്വീകരിക്കാൻ ഖിയാമത്ത് നാൾവരെ സാധ്യമാണോ? നിലവിൽ കേരളത്തിലുള്ള ഒരു സംഘടനക്കും ഇലക്ഷൻ നയപ്രഖ്യാപനത്തിന് കഴിയാത്തകാര്യമാണ് ജമാഅത്ത് നടത്തികൊണ്ടിരിക്കുന്നത്.   ജമാ അത്തെ ഇസ്ലാമിയിൽ നിന്നും ഒരാൾ അദേഹത്തിനുണ്ടായിരുന്ന ഭാരവാഹിത്വവും അംഗ്വത്വവും രാജിവെച്ചുപോയി. അതോടെ പലരും കണക്ക്കൂട്ടി ജമാഅത്ത് ഇപ്പോൾ പിളരും പൊട്ടിതകരുമെന്നു , മുസ്ലീം സംഘടനകളിൽ പിളർപ്പൻ അസുഖം ബാധിച്ചവർ കരുതി അല്ലെങ്കിൽ അതിയായി ആഗ്രഹിച്ചു ഞങ്ങളെ ബാധിച്ച പിളർപ്പൻ രോഗം ജമാ അത്തിനെയും ബാധിച്ചുവെന്ന്. മുസ്ലീം സംഘടനകളിൽ പിളർപ്പൻ രോഗ ബാധിതരായി മുടന്തിയും ഇഴഞ്ഞും നീങ്ങുന്നവർ കരുതി ഞങ്ങളെ പോലെഅവരും   ആകുമെന്ന് നാടൻ ഭാഷയിൽ ഇതിന് കുഷ്ഠരോഗിയുടെ മനസ്സ് എന്നാണ് പറയുക. ഉൽ‌പ്പത്തിഷ്ണുക്കൾ എന്ന പേരിൽ അറിയപെടാൻ ആഗ്രഹിക്കുന്നനവയാഥാസ്തികർ എന്ന വിശേഷണത്തിന് അർഹരായവർ ഏറെ നാളായി ജമാ അത്ത് പിളരാൻ കാത്തിരിക്കുന്നവരാണ് അവരുടെ  മനസ്സുകളിൽ ആയിരം മാലപ്പടക്കങ്ങൾ ഒരുമിച്ച്പൊട്ടി. എന്നാല്‍ജമാഅത്ത്  ശിഥിലീകരണം ഒരു സ്വപനമായി കൊണ്ടു നടക്കുന്ന പ്രതിയോഗികളെ അറിയുക ജമാഅത്ത് അതിന്റെ പ്രവർത്തകർക്ക് തർബ്ബിയത്ത് എന്ന ഒരു പ്രതിരോധ മരുന്ന് കുത്തിവെച്ചിടുണ്ട് അതിനാൽ പിളർപ്പും തമ്മിലടിയും ജമാഅത്തിൽ കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നത് സഫലമാകത്ത മോഹമായി അവശേഷിക്കും എന്നതാണ് സത്യം. തർബ്ബിയ്യത്തിന് അതീവ പ്രധാന്യം നൽകുന്ന ഒരു പ്രസ്ഥാനമാണ്  ജമാ അത്തെ ഇസ്ലാമി പ്രസ്ഥാന വിമർശകരായ മുസ്ലീം സംഘടനൾ ഒഴിവാക്കിയ തർബ്ബിയത്തിനെ  വിടാതെ കൂടെ കൊണ്ട് നടക്കുന്നവരാണ് ജമാഅത്ത്കാർ. അതിനാല്‍ നിങ്ങൾക്ക് ഇല്ലാത്ത ഗുണം ജമാഅത്ത് പ്രവർത്തകർ നേടിയിട്ടുണ്ട്. ഇസ്ലാമിക നേത്രത്വം കൂടിയാലോചനയിലൂടെ സ്വീകരിക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കൽ വിശ്വാസത്തിന്റെ ഭാഗമാണെന്നും ഖുർആനിന്റെ ആഹ്വാനമാണെന്നും മനസ്സിലാക്കിയ ഇസ്ലാമികപ്രവർത്തകർ  അതിനെ മനസ്സാ വാചാ കർമണ അംഗീകരിക്കും ഇതിനെ നിങ്ങൾ ജമാഅത്തിന്റെ കുഞ്ഞാടുകൾ എന്ന് പറഞ്ഞാണ് പരിഹസിക്കുന്നത് എന്നറിയാം ഇസ്ലാമിക സ്വഭാവം സ്വീകരിക്കാതെ ഇസ്ലാമിനെ കേവലം ഒരുമതം(മദം)മായി മനസ്സിലാക്കിയവർ പറയുന്ന വിവരക്കേടാണ് നിങ്ങളുടെ പരിഹാസങ്ങൾ.മസ്തിഷ്ക്ക പ്രക്ഷാളനത്തിന് വിധേയമായോ സ്വന്തം താൽ‌പ്പര്യങ്ങൽക്ക് മുൻ ഗണന നല്‍കുന്നവരോ  പൊങ്ങുതടിയായി ഈ ഇസ്ലാമിക പ്രസ്ഥാനമാകുന്ന മഹാ നദിയിൽ നിന്നും ഒലിച്ചുപോയേക്കാം അങ്ങിനെ ഒലിച്ചുപോയവർ കരക്കടിഞ്ഞു നിശ്ചലമായ കാഴ്ച്ച നാം കണ്ട്കൊണ്ടിരിക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനമാകുന്ന ഈ ശുദ്ധ ജലാശയത്തിൽ നിന്നും തെന്നിപ്പോകുന്നവർക്ക് മറ്റൊരു നദിയിൽ ലയിക്കുവാൻ അസാധ്യമാണ് കാപട്യമുള്ളവർക്ക് മാത്രമെ അതിന് സാധ്യമാകുകയുള്ളു.

Sunday 10 April 2011

ജമാഅത്ത് പിന്തുണയുടെ പൊരുള്‍ -ടി. ആരിഫലി


രാജ്യത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രക്രിയയില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. ഈ ഇടപെടലിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ പങ്കാളിത്തത്തെയും ജമാഅത്ത് കാണുന്നത്. വരാന്‍ പോകുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമാഅത്തിന്റെ പിന്തുണ ആര്‍ക്ക് എന്നതിനെക്കുറിച്ച് ഒരു വന്‍വിവാദം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചിലര്‍ ശ്രമിച്ചിരുന്നു. സി.പി.എം നേതൃത്വവും ജമാഅത്തെ ഇസ്‌ലാമി നേതൃത്വവും ചര്‍ച്ചകള്‍ നടത്തി എന്നതിന്റെ പേരിലാണ് അങ്ങനെയൊരു വിവാദത്തിന് ചിലര്‍ ശ്രമിച്ചു നോക്കിയത്. അങ്ങേയറ്റം ആത്മവഞ്ചനയോടെയാണ് നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ സംസാരിക്കുന്നതെന്ന് മാത്രമേ ആ വിവാദത്തെക്കുറിച്ച് പറയാന്‍ കഴിയൂ. കാരണം, ദേശീയവും പ്രാദേശികവുമായ രാജ്യത്തെ ഏതാണ്ടെല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളും ജമാഅത്തെ ഇസ്‌ലാമിയുമായി പല സന്ദര്‍ഭങ്ങളിലായി രാഷ്ട്രീയമടക്കം പല വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നത് ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത യാഥാര്‍ഥ്യമാണ്. അതില്‍ ജമാഅത്ത് മുന്‍കൈ എടുത്ത് നടത്തിയ ചര്‍ച്ചകളും മറ്റുള്ളവര്‍ മുന്‍കൈ എടുത്ത് നടത്തിയവയുമുണ്ട്. ഇത്തരം ചര്‍ച്ചകളും ആലോചനകളും നമ്മുടെ ജനാധിപത്യപ്രക്രിയയെ സമ്പന്നമാക്കാനാണ് ഉപകരിക്കുക എന്നാണ് ഞങ്ങളുടെ പക്ഷം. പക്ഷേ, പല സമുദായ സംഘടനകളുമായും നിര്‍ബാധം ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന കോണ്‍ഗ്രസ്‌നേതൃത്വത്തിലൊരു വിഭാഗം ചില ഗൂഢലക്ഷ്യങ്ങള്‍ വെച്ച് ജമാഅത്ത്-സി.പി.എം ചര്‍ച്ചയെ ഭീകരവത്കരിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജമാഅത്തുമായി ചര്‍ച്ച നടത്തിയ കോണ്‍ഗ്രസ്‌നേതാവിനെ പുറത്താക്കണമെന്ന് മറ്റൊരു കോണ്‍ഗ്രസ്‌നേതാവ് ആവശ്യപ്പെടുക വരെയുണ്ടായി. ഈ ആവശ്യം കോണ്‍ഗ്രസ് അംഗീകരിച്ച് നടപ്പാക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുറത്താക്കപ്പടാത്ത നേതാക്കന്മാരായി ആരും ബാക്കിയുണ്ടാവില്ല എന്നതാണ് സത്യം. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവുമടക്കമുള്ള മുന്‍കാല കോണ്‍ഗ്രസ് സാരഥികളെ മരണാനന്തര സസ്‌പെന്‍ഷനും വിധേയമാക്കേണ്ടി വരും. കാരണം, പല ഘട്ടങ്ങളിലായി ജമാഅത്ത്‌നേതൃത്വവുമായി പല വിഷയങ്ങളില്‍ ആലോചനകള്‍ നടത്തിയവരാണ് ഇവരൊക്കെ.
സങ്കുചിതമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വെച്ചുള്ള ഇത്തരം വിവാദങ്ങളെ മാറ്റി നിര്‍ത്താം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്തു സമീപനം സ്വീകരിക്കണമെന്നതിനെക്കുറിച്ച് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതി ദീര്‍ഘമായി ആലോചനകള്‍ നടത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഇടതുപക്ഷ ഭരണം, തൊട്ടുമുമ്പത്തെ യു.ഡി.എഫ് ഭരണത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടതാണ് എന്നതാണ് ജമാഅത്തിന്റെ വിലയിരുത്തല്‍. തുടക്കത്തില്‍ ആഭ്യന്തര ശൈഥില്യത്തില്‍പെട്ട് താളപ്പിഴകള്‍ ഉണ്ടായെങ്കിലും ഭദ്രവും ഏതാണ്ട് സന്തുലിതവുമായ ഒരു ട്രാക്കിലേക്ക് നീങ്ങാന്‍ ഇടതുപക്ഷ മന്ത്രിസഭക്ക് കഴിഞ്ഞിട്ടുണ്ട്. പറയത്തക്ക അഴിമതി ആരോപണങ്ങള്‍ മന്ത്രിസഭക്കെതിരെ ഉയര്‍ന്നിട്ടില്ല. ഒട്ടേറെ ക്ഷേമപദ്ധതികളും പെന്‍ഷനുകളും നടപ്പാക്കാന്‍ കഴിഞ്ഞു. പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളും പൊതുവിതരണ സമ്പ്രദായവും പൊതുജന ആരോഗ്യ മേഖലയും ശക്തിപ്പെടുത്തുന്നതില്‍ ഏറെ ശ്രദ്ധയൂന്നി. കാര്‍ഷികരംഗത്ത് ഉണര്‍വ് കൊണ്ടുവരാന്‍ സാധിച്ചു. ന്യൂനപക്ഷങ്ങളുടെ ന്യായമായ അഭിലാഷങ്ങളെ പരിഗണിക്കുന്നതില്‍ ഭരണകൂടം ശ്രദ്ധിച്ചു. ഈയാവശ്യാര്‍ഥം പാലോളികമ്മറ്റി രൂപവത്കരിക്കുകയും പ്രായോഗികചുവടുകള്‍ വെക്കുകയും ചെയ്തു. വിദ്യാഭ്യാസരംഗത്ത് ഏറ്റവും വിവേചനം അനുഭവിക്കുന്ന മലബാര്‍മേഖലയില്‍ പുതിയ സ്ഥാപനങ്ങളും കോഴ്‌സുകളും ബാച്ചുകളും അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ പരിഗണന നല്‍കി. അലീഗഢ് കാമ്പസ് കേരളത്തില്‍ സ്ഥാപിക്കുന്നതില്‍ സര്‍ക്കാര്‍ കാര്യമായി പരിശ്രമിച്ചു. ചെറിയ രീതിയിലാണെങ്കിലും പലിശരഹിത സാമ്പത്തിക സ്ഥാപനത്തിന് തുടക്കം കുറിച്ചു. ഒപ്പം വി.എസിന്റെ നേതൃത്വത്തില്‍ നടന്ന അഴിമതിക്കും പെണ്‍വാണിഭത്തിനുമെതിരായ സമരം, ഇനിയും ലക്ഷ്യം കാണേണ്ടതാണെങ്കിലും, ജനങ്ങളില്‍ വര്‍ധിച്ച ആത്മവിശ്വാസം വളര്‍ത്തി. ഈ കാര്യങ്ങള്‍ മുന്നില്‍വെച്ച് ഇടതുപക്ഷ സര്‍ക്കാറിന് അവരുടെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അംഗീകാരം നല്‍കേണ്ടതുണ്ട് എന്നതാണ് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സമിതിയുടെ രാഷ്ട്രീയപ്രമേയം.

ഈ രാഷ്ട്രീയപ്രമേയം അംഗീകരിെക്ക ത്തന്നെ, ഓരോ മണ്ഡലത്തിലെയും പിന്തുണയുടെ കാര്യം നിശ്ചയിക്കുമ്പോള്‍ പ്രവര്‍ത്തകരുടെ കൂടി അഭിപ്രായം സ്വരൂപിക്കണമെന്ന് സംസ്ഥാന സമിതി തീരുമാനിച്ചു. പ്രാദേശിക സാഹചര്യങ്ങളും പ്രവര്‍ത്തകരുടെ അഭിപ്രായങ്ങളും പരിഗണിച്ച് 15 മണ്ഡലങ്ങളില്‍ യു.ഡി.എഫിനെയും പിന്തുണക്കാന്‍ ജമാഅത്ത് തീരുമാനിച്ചു. രാഷ്ട്രീയരംഗത്തെന്ന പോലെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആധ്യാത്മികമേഖലകളിലെല്ലാം പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. തെരഞ്ഞെടുപ്പില്‍ പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തവും സങ്കീര്‍ണവുമായ ഈ ഘടകങ്ങളെയെല്ലാം സംഘടന ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ട്. ഈ പരിഗണനകളുടെയും പ്രവര്‍ത്തകരുടെ അഭിപ്രായത്തിന്റെയും വെളിച്ചത്തില്‍ 124 മണ്ഡലങ്ങളില്‍ ഇടതുപക്ഷ മുന്നണിയെയും 15 മണ്ഡലങ്ങളില്‍ ഐക്യജനാധിപത്യ മുന്നണിയെയും പിന്തുണക്കാന്‍ ജമാഅത്തെ ഇസ്‌ലാമി തീരുമാനിക്കുകയായിരുന്നു. ഏറനാട് മണ്ഡലത്തില്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാനും തീരുമാനിച്ചു. കേരളത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ മുന്നില്‍വെച്ചുള്ള ഈ തീരുമാനത്തെ ഉള്‍ക്കൊള്ളാനും സ്വീകരിക്കാനും കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്