Wednesday 30 June 2010

ജഡ്സന് മറുപടി

സ്നേഹപുർവ്വം ജഡ്സന് മഅദനി കുടുംബമേ ക്ഷമിക്കൂ എന്ന ശീർഷകത്തിൽ ഞാൻ പോസ്റ്റ് ചെയ്ത ബ്ലോഗിന് താങ്കൾ കമന്റ് എഴുതിയത് വായിച്ചു. കോയമ്പത്തുർ ബാഗ്ലൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താണ് തെളിവ് എന്നാണല്ലോ താങ്കളുടെ ഒരു ചോദ്യം കോയമ്പത്തുർ സ്ഫോടനക്കേസിൽ പ്രതി ചേർക്കപെട്ട മഅദനി നീണ്ട ഒമ്പതര വർഷക്കാലം ജയിൽ കിടന്നതിനു ശേഷമാണ് നിരപരാധിയാണെന്ന് കണ്ടെത്തി കോടതി അദേഹത്തെ കുറ്റവിമുക്തനാക്കിയത് ഈ കോടതി വിധി പോലും മാനിക്കാതെയാണ് കോയമ്പത്തൂർ സ്ഫോടനക്കേസിൽ മഅദനിക്ക് പങ്കില്ല എന്നതിന് എന്താ തെളിവ് എന്ന് ചോദിക്കുന്നത്.ബഗ്ലൂരു കേസിൽ ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിയുടെ പേരിൽ കേസെടുത്തിരിക്കുന്നത് ഇത് നിയമ ലംഘനമാണ്. കോയമ്പത്തൂർ ജയിൽ മോചിതനായശേഷം മഅദനിക്ക് കേരള സർക്കാർ രണ്ട് പോലീസുകാരെ നിരീഷകരായി നിയോഗിച്ചിടുണ്ട് 24 മണിക്കുർ മഅദനിയെ നിരീക്ഷിക്കുന്ന പോലീസ്കാരുടെ ശ്രദ്ധവെട്ടിച്ച് മഅദനി ബാഗ്ല്ലുർ സ്ഫോടനത്തിന് കരുക്കൾ നീക്കി എന്നത് അവിശ്വസനിയമാണ്.ഇനി ബഗ്ലൂരു സ്ഫോടനത്തിൽ മഅദനിക്ക് പങ്കില്ലന്ന് കോടതി തെളിയിച്ചാലും ജഡ്സനെ പോലുള്ളവർ വീണ്ടും ചോദിച്ചുകൊണ്ടേയിരിക്കും അതിനെന്താ തെളിവെന്ന് അതൊരു അസുഖമാണ് ജഡ്സനെ ഈ അസുഖം കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് തുടർന്നുള്ള ജഡ്സന്റെ വരികളിൽ നിന്നും വെക്തമാകുന്നുണ്ട്. മാലഗേവ്, മക്കമസ്ജിദ്, അജ്മീർ തുടങ്ങിയ സ്ഫോടനങ്ങൾ നടത്തിയത് ഹിന്ദുത്വ തീവ്രവാദികളാണെന്ന് ഞാൻ പരാമർശിച്ചതിനെ വിമർശിച്ചുകൊണ്ട് ജഡ്സൻ ചോദിക്കുന്നു പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും ബോബ് സ്ഫോടനം നടത്തുന്നത് VHP യും RSS മാണോയെന്ന് ഇന്ത്യയിലെ കാര്യങ്ങൾ പറയുന്നിടത്തുനിന്നും എന്തിനാ ജഡ്സൻ പാക്കിസ്ഥാനിലേക്കും ഇന്തോനേഷ്യയിലേക്കും പിന്നെ സൌദി അറേബ്യയിലേക്കും ഓടിപോകുന്നത് ? പ്രിയ ജഡ്സൻ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സ്ഫോടനം നടത്തി അത് മുസ്ലീകളുടെ മേൽ കെട്ടിവെക്കാൻ ശ്രമിച്ച ഹിന്ദു തീവ്രവാദികൾ പിടിക്കപെട്ടതിൽ താങ്കൽക്ക് വിഷമം ഉണ്ടായിരിക്കും അല്ലേ ? നമ്മുടെ നാട്ടിലെ അനേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയകാര്യം അംഗീകരിക്കാതെ വിദേശ രാജ്യങ്ങളിൽ നടക്കുന്ന സ്ഫോടനത്തെകുറിച്ച് പറയാനാണ് ജഡ്സന് താൽ‌പ്പര്യം പാക്കിസ്ഥാനിലും ഇന്തോനേഷ്യയിലും ബോബ് സ്ഫോടനം നടത്തുന്നവർക്ക് അവരുടെതായ ലക്ഷ്യങ്ങളുണ്ടാവും ആഗോള വ്യാപകമായി സാമ്രാജ്യത്വവും സയണിസവും ഇടപെടുന്നുണ്ടെന്ന കാര്യവും വിസ്മരിക്കേണ്ട.മഅദനിയിൽ നിന്ന് തുടങ്ങി പാക്കിസ്ഥാൻ ഇന്തോനേഷ്യാ അങ്ങിനെ സൌദി അറേബ്യ വരെ താങ്കൾ അതിവേഗത്തിൽ പ്രയാണം നടത്തിയിരിക്കുന്നു അതെല്ലാം ജഡ്സനെ ബാധിച്ച മുസ്ലീം കണ്ട്കൂടായ്മ,മുസ്ലീം തൊട്ട്കൂടായ്മ എന്ന അസുഖത്തിന്റെ ഭാഗം തന്നെയാണ് സൌദി അറേബ്യയിൽ വർഷങ്ങളായി കഴിയുന്ന ഒരാളെന്ന നിലൽക്ക് എനിക്ക് പറയാൻ കഴിയും ഇവിടെ അമുസ്ലീകൾകളോട് വിവേചനം കാണിക്കുന്നില്ലെന്ന് തൊഴിൽ മേഖലയിലാണല്ലോ വിവേചനമുണ്ടാകുകയാണെങ്കിൽ ഉണ്ടാവേണ്ടത് അങ്ങിനെ ഒരു വിവേചനം ഇവിടെ ഇല്ല മുസ്ലീകളോട് ശത്രുതയുള്ള മലയാളികളും മറ്റു നാട്ടുകരും മുസ്ലീം കളോട് ക്രൂരമായി പെരുമാറുകയും ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട് എന്നതാണ് യാഥാർത്ത്യം വർഷങ്ങളായി സൌദിയിൽ ജോലി ചെയ്യുന്ന അമുസ്ലീം സഹോദരൻമാർ ഇതിന് സാക്ഷ്യയാണ്. സൌദി അറേബ്യയിലും ഇതര മുസ്ലീം ഗൾഫ് നാടുകളിലും ഇസ്ലാമിക സംസ്ക്കാരത്തിന്റെ ചലനങ്ങൾ കാണുമ്പോൾ ജഡ്സനെ പോലുള്ളവർ അസഹിഷുണത പ്രകടിപ്പിച്ചിട്ട് കാര്യമില്ല സൌദി അറേബ്യയിൽ ബദവികൾക്ക് നേരെ വിവേചനമുണ്ടെന്നാണ് ജഡ്സന്റെ മറ്റോരു സങ്കടം സൌദികൾക്കിടയിൽ അങ്ങിനെ ഒരു വിത്യാസം നിലനിൽക്കുന്നില്ല ഗ്രാമീണരും നഗരവാസികളും തമ്മിലുള്ള ജീവിതരീതിയിലുള്ള വിത്യാസം എല്ലാനാടുകളിലുമുണ്ട് അതു പോലെ ഇവിടെയും കണ്ടേക്കാം ഇതിനെയാണോ താങ്കൾ വിവേചനമായി വിശേഷിപ്പിക്കുന്നത് ? (തുടരും)

Friday 25 June 2010

Friday 18 June 2010

മഅദനി കുടുംബമേ ക്ഷമിക്കൂ

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മുസ്ലീകൾ പീഡിപ്പിക്കപെട്ടപ്പോൾ ആ നഗ് ന സത്യം വിളിച്ചു പറഞ്ഞുവെന്ന കാരണത്താലാണ് മഅദനിയും കുടുംബവും നിരന്തരംപീഡിപ്പിക്കപെട്ട് കൊണ്ടിരിക്കുന്നത്. മുസ്ലീം സമുദായം പീഡിപ്പിക്കപെടുന്നുവെന്ന് മഅദനി പ്രസം ഗിച്ചത് ഒരുതെറ്റായിരുന്നില്ല മഅദനിയേക്കാൾ പ്രകോപനപരമായി പ്രസംഗിച്ചവരാണ് ബൽതാക്കറയും അദ്വാനിയും അശോക് സിം ഗാളും തോഗാഡിയും ഉമാഭാരതിയുമെല്ലാം സംഘ്പരിവാറിന്റെ ഈ തീപൊരികൾ മതേതര ജനാധിപത്യ രാജ്യത്ത് ശിക്ഷിക്കപ്പെടുന്നില്ലെങ്കിൽ പിന്നെ മഅദനിയുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നു ? തെറ്റു ചെയ്യാത്ത മഅദനി ജയിൽ മോചിതനായപ്പോൾ കഴിഞ്ഞകാലജീവിതത്തിൽ തെറ്റുകൾ സംഭവിച്ചിടുണ്ടെന്ന് സ്വയം കുറ്റസമ്മതം നടത്തി മതേതര ധാരയിൽ ലയിച്ചു ചേരാൻ ശ്രമിച്ചുവെങ്കിലും മതേതരവാദികളും വർഗീയവാദികളും സമുദായത്തിന്റെ പച്ചതുരുത്തിലിരുന്ന് ഐസ്ക്രീം നുണഞ്ഞവരുമെല്ലാം അതംഗീകരിക്കാതെ മഅദനിക്ക് തീവ്രതയുടെയും ഭീകരതയുടെയും മുൾകിരീടം അണിയിക്കുകയാണ് ചെയ്തത്.
മഅദനിയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യുകയെന്ന സംഘ്പരിവാർ അജണ്ടയാണ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായാണ് കുംടുംബിനിയായ അദേഹത്തിന്റെ ഭാര്യയെ കളമശേരി ബസ്കത്തിക്കലിൽ പ്രതിയാക്കി ജയിലിൽ അടച്ചത്. ഇപ്പോഴി താ മഅദനിയെ ബഗ്ലൂരു സ്ഫോടനക്കേസിലും പ്രതിചേർത്തിരിക്കുന്നു. ഒരു പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മഅദനിക്കെതി രെ കേസെടുത്തിരിക്കുന്നത് ബഗ്ലുരു സ്ഫോടന വിവരം അറിയുന്ന മഅദനി അത് തടഞ്ഞില്ല എന്നതാണ് ഇപ്പോൾ അദേഹത്തിന്റെ മേ ൽ ചുമത്തിയിരിക്കുന്ന കുറ്റം. രാജ്യത്ത് നടക്കുന്ന എല്ലാ സ്ഫോടനങ്ങളെയും കുറിച്ച് അറിയാൻ മഅദനി ഇന്റലിജൻസ് ഉദ്യോഗസ്ഥനാ ണോ സ്ഫോടനങ്ങൾ തടയാൻ മഅദനി രാജ്യത്തെ എതെങ്കിലും അധികാരസ്ഥാനം വഹിക്കുന്നയാളാണോ ? നിരവധി സ്ഫോടനങ്ങ ൾ നടത്തിയ ഹിന്ദുതീവ്രവാദികൾ രാജ്യത്ത് സസുഖം ജീവിക്കുമ്പോഴാണ് നിരപരാധിയായ ഒരുമനുഷ്യൻ ഇങ്ങിനെ വേട്ടയാടപ്പെട്ട് കൊണ്ടിരിക്കുന്നത്.
മഅദനി ഒരു മുസ്ലീം പണ്ഡിതനാണ് ഇതര മുസ്ലീം പണ്ഡിതൻമാരെ പോലെ ഏതെങ്കിലും വിദ്യഭ്യാസ സ്ഥാപനത്തിന്റെ മേധാ‍വിയാ യോ പ്രാസംഗികനായോ സമുദായത്തിന്റെ ചിലവിൽ വിദേശനിർമ്മിത കാറുകളിൽ ചുറ്റികറങ്ങാമായിരുന്നു എന്നാൽ പീഡനത്തിനും അനീതിക്കുമെതിരെ ശബ്ദിക്കാനുള്ള അദേഹത്തിന്റെ മനസ് വഴിമാറി നടക്കാനാണ് പ്രേരിപ്പിചത്. അത് മൂലം മഅദനിക്ക് ഒരുകാല് നഷട്ടമായി, ഒരു പതിറ്റാണ്ടോളം കാരാഗ്രഹവാസം അനുഭവിക്കേണ്ടിവന്നു ഇത്കൊണ്ടൊന്നും അനീതിക്കെതിരെ പ്രതികരിക്കാനുള്ള അദേഹത്തിന്റെ കരുത്ത് നഷ്ട്ടപെട്ടിട്ടില്ലെന്ന് തിരിച്ചറിഞ്ഞ പ്രതിയോഗികൾ മഅദനിയെ പ്രഹരിച്ചു കൊണ്ടിരിക്കുകയാണ് വീണ്ടുമിതാ ഒരു ജയിൽ ജീവിതം അദേഹത്തെ തുറിച്ചു നോക്കികൊണ്ടിരിക്കുന്നു.പതിനാല് നൂറ്റാണ്ട് മുമ്പ് ശത്രുക്കളാൽ പീഡിപ്പിക്കപെട്ട യാസർ കുടുംബത്തോട് പ്രവാചകൻ പറഞ്ഞു യാസർ കുടുംബമേ ക്ഷമിക്കൂ ഈ പ്രവാചക വചനം മാത്രകയാക്കികൊണ്ട് സമുദായത്തിന് വേണ്ടി പീഡനം സഹിക്കുന്ന മഅദനി കുടുംബത്തോട് മഅദനി കുടുംബമേ ക്ഷമിക്കൂവെന്ന് പറയാനെങ്കിലും മുസ്ലീം സമുദായ സംഘടനാ നേത്രത്വങ്ങൾ കനിവ് കാണിക്കണം.

Wednesday 2 June 2010

ജന്മദിനാഘോഷം ( കവിത)



















അറിവിന്റെ മറുവാക്കാണ്
പ്രകാശം
അജ്ഞതയുടെ മറുവാക്കാണ്
അന്ധകാരം

ജന്മദിനത്തിൽ മെഴുകുതിരി
ഊതിയണക്കുന്നവർ
അന്ധകരത്തെ ജീവിതത്തിലേക്ക്
ആവാഹിച്ചെടുക്കുകയാണ്

മുറിച്ചെടുക്കുന്ന കേക്കിൻ കഷ്ണങ്ങൾ
പടിഞ്ഞാറൻ സംസ്ക്കാരത്തിൻ കഷ്ണങ്ങളാണ്
പടിഞ്ഞാറൻ സംസ്ക്കാരത്തെ
പടിയച്ച് പുറത്താക്കുക
പരിപാവന സംസ്ക്കാരത്തിൻ
പരിപാലകരാവുക.