Saturday 24 July 2010

പാവം ബീവി

ലോകത്തെ ഏത് കോണിൽ നിന്ന് വിളിച്ചാലും മുനമ്പത്തെ ബീവി സഹായത്തിന് എത്തുമെന്ന് സംശയരഹിതമായി വിശ്വസിക്കുന്നവരാണ് ബീവി ഭക്തർഈ വിശ്വാസത്തിന്റെ അടുസ്ഥാനത്തിൽ അവർ ബീവിയെ സഹായത്തിനായി വിളിച്ചുകൊണ്ടെയിരിക്കുകയാണ്. രോഗശാന്തി, ആഗ്രഹസഫലീകരണം തുടങ്ങിയ ഉദിഷ്ഠ് കാര്യങ്ങൽ നേടാനായി ബീവി ഭക്തർ മുനമ്പത്തെ ബീവിയെ ആശ്രയിക്കുമ്പോയും ബീവിയുടെ ജാറം കടലാക്രമണ ഭീതിയിലാണ് ആയിരങ്ങളുടെ പ്രശ്ന പരിഹാരത്തിന് നിലകൊള്ളുന്ന ബീവിക്ക് കടലാക്രമണത്തെ ചെറുക്കാൻ കഴിയുന്നില്ല സ്വയം രക്ഷനേടാനുള്ള അൽഭുതവിദ്യകൾ ബീവിക്ക് അറിയില്ലെ ന്ന്തോന്നുന്നു.അതുകൊണ്ടായിരിക്കാം പണ്ട് വുളൂഅ എടുക്കാൻ പോയ ബീവി കാലിടറി പുഴയിൽ വീണ് അതിദാരുണമായി മുങ്ങിമരിച്ചത് അങ്ങിനെ പുഴയിലൂടെയും കടലിലൂടെയും ഒഴുകി ഒഴുകിയാണല്ലോ ബീവി മുനമ്പത്ത് അണഞ്ഞത് (ബീവി വിശ്വാസികൾ പ്രചരിപ്പിക്കുന്ന കഥ)

അങ്ങിനെ മുനമ്പത്ത് ഒഴുകി എത്തിയ ബീവിക്ക് പ്രദേശവാസികൽ ജാറമെന്ന സുരക്ഷിത ഭവനം തീർത്തു എന്നാൽ ഈ ജാറത്തിനുള്ളിൽ കിടന്ന് സ്വസ്ഥമായി ഭകതരെ സേവിക്കാനും ബീവിയെ കടൽതിരമാലകൾ അനുവദിക്കുന്നില്ല വർഷങ്ങളായി കടൽ ബീവി ജാറത്തെ അതി ശക്തമായി ആക്രമിച്ചുകൊണ്ടിരിക്കുകയാണ് ജാറത്തിന്റെ അടിത്തറയിളകുന്നഘട്ടത്തിലാണ് വരുമാനം ഇല്ലാതാകുമെന്ന ഭീതിയിൽ ജാറം കമ്മറ്റി പത്ത് ലക്ഷം ചിലവിട്ട് ഭിത്തി നിർമ്മിച്ച് ബീവിയെ രക്ഷിക്കാൻ തീരുമാനിരിച്ചിരിക്കുന്നത്.കടൽ കരയിൽ അടിഞ്ഞു വന്ന ഏതോ അജ്ഞാത സ്ത്രീയുടെ ജഡം മറവ് ചെയ്ത് ജാറം കെട്ടിപൊക്കി ബീവിയാണെന്ന് പറഞ്ഞ് വിളിച്ചു പ്രാർഥിക്കുന്നവർ സ്വയം രക്ഷപ്പെടാൻ കഴിയാത്ത ഒരു ബീവിയോടാണ് ഞങ്ങൾ
പ്രാർഥിക്കുന്നതെന്ന സത്യം തിരിച്ചറിഞ്ഞിരുന്നെങ്കിൽ.

No comments: