Wednesday 29 August 2012

യാചകനും ഓണത്തല്ലും







പണ്ട് പണ്ട് എന്നു പറഞ്ഞാൽ വളരെ കാലം മുമ്പ് അല്ല ഏകദേശം പതിനെഴ് വർഷം മുമ്പ് അന്നൊരു വെള്ളിഴായ്ച്ച് യായിരുന്നു. ജുമ അ നമസ്ക്കാരത്തിനായി പള്ളിയിൽ പോയപ്പോൾ തലപ്പാവും വെള്ളവസ്ത്രവുംധരിച്ച മധ്യവയസ്കനായ ഒരു അപരിചതനെ നായരങ്ങാടി മസ്ജിദ് തഖ് വയിൽ കണ്ടു. ജുമ അക്ക് ശേഷം ഈ അപരിചതൻ എഴുന്നേറ്റ് നിന്ന് കിഡ്നി രോഗം ബാധിച്ച് മകളെ ചികിത്സിക്കാൻ സഹായം ആവശ്യപെട്ടു. നല്ലൊരു സംഖ്യ അദേഹത്തിനു പിരിഞ്ഞു കിട്ടി.

  അന്നെ ദിവസം തന്നെയായിരുന്നു കുന്നം കുളത്ത് ഓണത്തല്ല് നടന്നിരുന്നത്. കുന്നംകുളം പ്രസ് ക്ലബിന്റെ വകയായി നായരങ്ങാടി മസ്ജിദിൽ ജുമ അക്ക് പങ്കെടുത്ത രണ്ട് വെക്തികൾക്ക് ഓണത്തല്ല് കാണാനുള്ള സൌജന്യ പാസ് കിട്ടിയിരുന്നു. പ്രസ്തുത വെക്തികൾ ഓണത്തല്ല് കാണാൻ പോയപ്പോൾ അവരുടെ അടുത്ത് വി.ഐ.പി സീറ്റിൽ ഇരിക്കുന്നത് പള്ളിയിൽ നിന്നു സഹായം സ്വീകരിച്ച് ആ മനുഷ്യൻ. ഓണത്തല്ല് കഴിഞ്ഞ് പിരിഞ്ഞുപോകുമ്പോൾ യാചകനെ ചോദ്യംചെയ്യണമെന്ന് പ്രസ്തുത രണ്ട് വെക്തികൾ തീരുമാനിച്ചു അങ്ങിനെ ഓണത്തല്ല് കഴിഞ്ഞപ്പോൾ അവർ യാചകനെ പിടികൂടി ചോദ്യം ചെയ്യാൻ തുടങ്ങി. ബഹളം കേട്ട് ആളുകൾ കൂട്ടം കൂടി മകളുടെ ചികിത്സക്കെന്ന് പറഞ്ഞ് പള്ളിയിൽ നിന്നും പണം പിരിച്ച വനാണ് എന്ന് കേട്ടതോടെ പലരും അയാളെ കൈവെച്ചു. ഈ പ്രശ്നം നടക്കുമ്പോൾ ഓണത്തല്ല് വേദിയിൽ നിന്നും അനൌൺസ് ചെയ്യുന്നുണ്ടായിരുന്നുവെത്രെ ഓണത്തല്ല് കഴിഞ്ഞു ഇത് ഓണത്തല്ലിൽ പെട്ടതല്ലന്ന്.ആറ് മാസത്തിനുശേഷം വീണ്ടും പണം പിരിവിനായി അയാൾ അതെ മസ്ജിദിൽ വന്നു. അന്നത്തെ അയാളുടെ ആവശ്യം വീട് നിർമ്മാണത്തിനുള്ള സഹായമായിരുന്നു ഞങ്ങൾ അയാളെ തക്കീതു ചെയ്തു പറഞ്ഞയച്ചു.

No comments: