Tuesday 8 February 2011

ട്രെയിൻ പീഡനവും പുരുഷവർഗ്ഗവും

                                              ഗോവിന്ദ സ്വാമി

വള്ളത്തോൾ നഗർ ട്രെയിൻ പീഡനം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന മഹാ ദാരുണ സംഭവം തന്നെയാണ്.എന്നാൽ ഇതിന്റെ പേരിൽ ലീലാ മേനോൻ എന്ന മഹിള പുരുഷ വർഗ്ഗത്തിന് മുഴുവൻ അപമാനമാണെന്ന് സൂചിപ്പിച്ചുകൊണ്ട് ലേഖനം എഴുതിയത്  മുഴുവൻ പുരുഷൻമാരെയും അപമാനിക്കുവാൻ വേണ്ടിയാണെന്ന് തോന്നുന്നു. മയക്കുമരുന്നിന് അടിമയായ  അന്യ സംസ്ഥാനക്കാരനായ ഒരു ക്രിമിനൽ ചെയ്ത തെറ്റിനെ മുഴുവൻ പുരുഷൻമാരുടെയും തലയിൽ വെച്ചുകെട്ടുന്ന ലീലാ മഹിളമാർ അപഥസഞ്ചാരിണികളായ സ്ത്രീകൾ ചെയ്യുന്ന തെറ്റിന് മുഴുവൻ സ്ത്രീവർഗ്ഗത്തെയും ആക്ഷേപിക്കാൻ തയ്യാറാവുമോ ? കേരളത്തിൽ പ്രമാദമായ പെൺ വാണിഭ കേസാണല്ലോ കിളിരൂർ പെൺവാണിഭം ഇതിലെ മുഖ്യപ്രതി ഏത് വർഗ്ഗമാണ് ?  ലീലാ മേനോന്റെ വർഗ്ഗം തന്നെയല്ലെ? ലതാ നായർ എന്നാണ് കിളിരൂർ പെൺ വാണിഭക്കേസിലെ പ്രതിയുടെ പേര്. ഇത് ഒരു ഉദാഹരണം  മാത്രം സ്ത്രീകൾ പ്രതികളായ നിരവധി സംഭവങ്ങളുണ്ട്.  സ്വന്തം കുഞ്ഞിനെ കുഴിച്ചുമൂടിയതും  കഴുത്തറുത്ത് കൊന്നതും ലീലാമേനോന്റെ വർഗ്ഗത്തിൽ പെട്ട മാതാക്കൾ തന്നെയാണ്. സ്വന്തംകുട്ടികളെ ഉപേക്ഷിച്ച്   കാമുകന്റെ കൂടെ ഒളിച്ചോടിയതും ലീലാമേനോന്റെ വർഗ്ഗം തന്നെ    എന്നിട്ട് ഇതിന്റെ പേരിൽ   കേരളത്തിലെ ഏതെങ്കിലും സംസ്കാരിക നായകൻമാർ സ്ത്രീകളെ ഒന്നടക്കം ആക്ഷേപിച്ച് ലേഖനം എഴുതിയിടുണ്ടോ ? കാട് അടച്ചു വെടിവെക്കുക എന്ന് പറയുന്നത് പോലെ കിട്ടിയ അവസരം പാഴാക്കാതെ ലീലാമേനോൻ തന്റെ വികലചിന്ത എഴുന്നെള്ളിക്കുകയായിരുന്നു.
വള്ളത്തോൾ നഗർ സംഭവത്തിന് കുറ്റക്കാർ പുരുഷവർഗ്ഗമല്ല പ്രത്യുത നമ്മുടെ സർക്കാറും റെയിൽ വെ വകുപ്പുമെല്ലാമാണ്.ട്രെയിനും റെയിൽവെ സ്റ്റേഷനുമെല്ലാം യാചകരുടെയും പോക്കറ്റടിക്കാരുടെയും പിടിച്ചു പറിക്കാരുടെയും സംഗമ കേന്ദ്രമാണ്. റെയിൽവെ ക്രമിനലുകൾ താവളമാക്കിയത്  ഇന്നോ ഇന്നലെയോ അല്ല നാളുകൾ ഏറെയായി. നമ്മൂടെ നിയമപാലകർ നോക്കുകുത്തികളായി മാറിയത് കൊണ്ടാണ് റെയിവെ ക്രിമിനലുകളുടെ താവളമായത്






1 comment:

MOIDEEN ANGADIMUGAR said...

ലീലാമേനോൻ ഇപ്പോൾ കുറച്ചുകാലമായി ഇങ്ങനെയാണ്.എവിടെ,എന്ത്,
എങ്ങനെപ്പറയണമെന്ന് അവർക്ക് വെളിവില്ല.‘ജന്മഭൂമി’യിലെത്തിയതിനു ശേഷമാണു അവർക്ക് ഈ സൂക്കേട് തുടങ്ങിയത്.
പഴയ ലീലമേനോൻ ഇങ്ങനെയൊയിരുന്നില്ല.